Wednesday, 13 June 2012

വിതുമ്പുന്ന വാര്‍ദ്ധക്യം

ചില്ലു കൂടാരങ്ങള്‍ക്കൊളിവില്‍ 
പതിയിരിക്കുന്ന പകല്‍ പക്ഷി 
ചിറകൊടിഞ്ഞവളുടെ  തേങ്ങലില്‍ 
പതിയിരിക്കുന്നോരാത്മ നൊമ്പരം 
ഉദയ സൂര്യന്റെ പ്രഭയിലും 
ഇരുളിന്റെ മറവിലും 
സാഗരത്തിന്നിരമ്പല്‍ പോലെ 
കണ്ണുനീര്‍ പൊഴിക്കുന്നു പകല്‍ പക്ഷി 
ആരോരുമില്ലാത്ത ഏകാന്തതയില്‍ 
മൂകയായ്‌ അന്ധയായ് ബധിരയായവള്‍ 
പാഴ് വാക്കുകളും വീണുടഞ്ഞ സ്വപ്നങ്ങളും 
കാതുകളെ കുത്തിത്തുളയ്ക്കുന്ന കുടിലതയും 
കെട്ടുപോയൊരായിരം മനങ്ങളോര്‍ക്കുക 
പകല്‍പക്ഷിയെ പോലൊരിയ്ക്കല്‍ 
തേങ്ങിക്കരഞ്ഞിടേണ്ടവര്‍ നമ്മളും 

No comments:

Post a Comment