Sunday, 9 December 2012

ഹരിത ജാലകത്തിന്റെ ഓര്‍മയില്‍ ഒരു കിളിപാടുന്നു

ചടയമംഗലം ഉപജില്ലാ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ കവിത

ഹരിത ജാലകത്തിന്റെ  ഓര്‍മയില്‍ 
ഒരു കിളിപാടുന്നു


കരിനിഴല്‍ ചാലിച്ചോരീ 

കാല ചക്രത്തിന്റെ
പിന്നാലെ പായുന്നു 
നാട്ടു പക്ഷികള്‍ 
വീഥികള്‍ ആയിരം കടന്നങ്ങു 
യാത്രാ മധ്യത്തില്‍ 
മിന്നി മറഞ്ഞെങ്ങോര്‍മകള്‍ 
ഒരായിരം ഓര്‍മ വേളകള്‍ 
ഞാന്‍ ഇന്ന് മടുക്കുന്ന 
ന്റെ   ജീവിത വീഥിയില്‍ 
കാര്‍ന്നു തിന്നുന്ന കാലത്തിനൊടുവില്‍ 
ഇന്നെന്നടുത്തെത്തി 
തഴുകി തലോടിയെന്നോര്‍മകള്‍ 
ആധുനിക കാലത്തിലെന്നെ 
സാന്ത്വനിപ്പിക്കുവാന്‍ 
മണ്ണില്‍ മരിയ്ക്കാത്ത ഓര്‍മകളെത്തി 
ഒരിയ്ക്കല്‍, എന്റെ ബാല്യകാലത്തില്‍ 
കരയാതെ, അലറാതെ, 
ഈ ഭൂമി ചിരിച്ചിരുന്നു. 
അന്ന് കണ്ടൊരാ നഗ്ന സത്യങ്ങളില്‍ 
ഭൂമി അമ്മയോ പാല്‍ ചുരന്നു 
പരക്കെ ഒഴുകിടും 
ആറ്റുവക്കത്തൊരാ 
ഞാനുമെന്‍ തോഴരും നിരന്നിരുന്നു 
അതിനടുത്തായ് ഒരത്തി മരത്തില്‍ 
കലപിലകള്‍ കൂട്ടുന്ന കാക്കകളും. 
കൂടുകൂട്ടുന്ന കുട്ടിപ്പിറാവും 
അധ്വാന വീഥിയില്‍ മരം കൊത്തിയും 
പിന്നിലോ കുടിലുകള്‍ 
തീ പുകയ്ക്കുമ്പോള്‍ വേവുന്ന 
പുത്തരി ചോറിന്‍ മണവും 
കൂനി നടക്കുന്ന ഉണ്ണൂലി മുത്തിയും 
പാകമാക്കുന്നു കറികള്‍ പലതും 
അതിനിടയിലെടുത്തു പറയുവാന്‍ 
നിഴലായ് നിലാവായ് ഹരിതാഭകള്‍ 
പട്ടുടുപ്പിട്ടൊരാ പച്ച മരത്തണല്‍ 
പാട വരമ്പും കുളക്കോഴിയും 
നെന്‍മണി കൊത്തുന്ന പച്ചക്കിളികളും  
സ്വര്‍ണ നിറം പൂണ്ട തെളിമാനവും 
ആലോലമാടും മുളംകാടുകള്‍ 
കളകളം പാടുന്ന ജലവാഹികള്‍ 
കുറിഞ്ഞി മലകള്‍ക്കുമപ്പുറത്തോടുന്ന 
മാനും, മുയലും, പുള്ളിപ്പുലിയും 
ഓര്‍മ്മകള്‍ നുണയുന്ന നേരത്ത് 
ഞാനറിയുന്നു ഇത് വെറും സ്വപ്നം 
ഓര്‍മ്മകള്‍ നുണയുന്ന നേരത്ത് ഞാനറിയുന്നു 
ഹരിതകാലത്തിന്റെ ഓര്‍മയില്‍ 
ഇത്തിരി ആശ്വാസമായൊരു കവിതകൂടി. 
കരഞ്ഞു തളര്‍ന്നങ്ങുറങ്ങാന്‍ വിതുമ്പുന്ന 
ഭൂമിയമ്മയ്ക്കായ്‌ ഒരു കവിതകൂടി 

2 comments:

  1. നന്നായി മോളു. മനോഹരം കാലിക പ്രസക്തമായ; സമീപകാലത്തില്‍ വായിച്ച ഏറ്റവും നല്ല കവിത

    ReplyDelete
  2. കൊള്ളാം നന്നായിട്ടുണ്ട് പൊന്നേ..ഇനിയും എഴുതുക. അതിലുപരി നല്ല കവിതകള്‍ വായിക്കുക.നല്ല ഭാവിയുണ്ടാകും. മറ്റു കൂട്ടുകാര്‍ക്ക് ഇല്ലാത്ത ഒരു കഴിവാണ് മോള്‍ക്ക് ലഭിച്ചത്. ഓരോ കവിതയെഴുതുമ്പോഴും ഈശ്വരന്റെ അനുഗ്രഹത്തെ ഓര്‍ക്കുക. നല്ലതാകട്ടെ. ആസംസകളോടെ.. (അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
    9846703746

    ReplyDelete